ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേ പേയുടെ ശക്തികള്‍ നശിക്കുമേ സകലലോകരും യേശുവിന് നാമത്തില്‍ വണങ്ങുമേ തല കുനിക്കുമേ അതു ബഹു സന്തോഷമേ
പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ് യേശുവിന് നാമമതേന്തി പോയിടാം സുവിശേഷ മോതിടാം നാടെങ്ങും അനന്ത സന്തോഷമുണ്ടൊടുവില്‍
കരുണാസനത്തിലിരിക്കും കര്‍ത്താവേ നിന്റെ മരണം ഓര്‍ത്തിന്നും സ്തുതിക്കും ശരണം നീ അല്ലാതെ മറ്റൊരുവനുമില്ലീ ഭൂവില്‍ വരണം അടിയാര്‍ക്കു നിന് ഭരണം നല്കിടുവാനായ്
ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ.. സ്വന്തജീവൻ തന്നെ നിന്നെ മറന്നിടുമോ? ഈ പ്രപഞ്ച സൃഷ്ടികൾ യാതൊന്നിനും ഈ പ്രപഞ്ച ശക്തികൾ യാതൊന്നിനും എൻ സ്നേഹം നിന്നിൽ നിന്നകറ്റുവാൻ അസ്സാദ്ധ്യമേ
വല്ലഭനേശു എന്‍ തുണയാണെങ്കില്‍ ഇല്ലേതുമല്ലലെന് ജീവിത വഴിയില്‍ കല്ലോലമാലികള് അലയടിച്ചുയര്ന്നാല് വല്ലഭന് ചൊല്ലില്‍ എല്ലാം അമരും നിര്ണയമവന് ചുവടുകളില്‍ നടന്നാല്‍ ഇല്ലൊരു ഭയവും ഇടറുകയില്ല ഞാന്‍ കൂരിരുള്‍ വഴികളില്‍ ആയിരുന്നാലും...
ആകാശത്തിലെ പറവയെ നോക്കുവിൻ അവ വിതക്കുന്നില്ല, കൊയ്യുന്നില്ല കളപ്പുരയിൽ കൂട്ടുന്നില്ല പുഴുവും തുരുമ്പും കെടുക്കുന്ന കള്ളൻ മോഷ്ടിച്ചിടുന്ന മണ്ണിലെ നിക്ഷേപത്തിൽ ഹൃദയം നീ കൊടുത്തീടരുതേ… കൊടുത്തീടരുതേ… സ്വർഗത്തിൽ നിക്ഷേപം നാം...
കുഴഞ്ഞ കളിമണ്ണു ഞാൻ നിൻ കരത്തിൽ തകർന്നുപോകാം പളുങ്കുപാത്രം ചവിട്ടിക്കുഴക്കാം ഉടച്ചുവാർക്കാം നിൻഹിതമതുപോൽ
സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ നിൻ തിരു കൃപയോ സാന്ത്വനകരമേ ചന്തം ചിന്തും നിന്നടിമലരെൻ ചിന്താഭാരം നീക്കിടുന്നതിനാൽ
നീയാണാരംഭം ദേവാധിദേവാ നീയാണാലംബം ശ്രീയേശു നാഥാ നീയെന്‍ സങ്കേതം രാജാധിരാജാ നീയെന്‍ ആനന്ദം ശ്രീയേശു നാഥാ ആമേന്‍ ആയുള്ളോനേ ആത്മാവായുള്ളോനേ നീയാണാരാധ്യന് ശ്രീയേശുവേ യേശുവേ യേശുവേ യേശുവേ
നിത്യവന്ദനം നിനക്കു സത്യദൈവമേ സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ മർത്യകുലത്തിൻ സൃഷ്ടാവേ നിത്യ പിതാവേ സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേ എത്രയും മനോഹരം നിൻ കൃത്യങ്ങളെല്ലാം ചിത്രമതിചിത്രമവ എത്രയോ ശ്രേഷ്ഠം...
കര്ത്താവുയിര്ത്തുയിരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാല്‍ ജയഗീതങ്ങള്‍ പാടി കീര്‍ത്തിക്കാം തന് മഹത്വം വല്ലഭാനായ് വാഴുന്നവന് എല്ലാധികാരവും ഉള്ളവനായ് നല്ലവനിത്രയും ഉന്നതനവനെ നമുക്കിന്നനുഗമിക്കാം മൃത്യുവിനാല്‍ മാറിടുന്ന മര്‍ത്യനില്‍ ചരിടുന്നവര് ഒടുവില്‍...
കരുണയിന്‍ സാഗരമേ ശോകക്കൊടുംവെയിലേറിടുമ്പോള് മേഘത്തിന് തണലരുളി എന്നെ സാന്ത്വനമായ് നടത്ത കൃപയരുള്‍ക കൃപയരുള്‍ക അളവെന്യേ പകര്‍ന്നിടുക ഈ ഭൂവിലെന് യാത്രയതില്‍ ദൈവകൃപയരുള്ക രോഗങ്ങള്‍ പീഡകളും നിന്ദ പരിഹാസം എറിടുമ്പോള്‍ അമിത...
നീല നീല വാനം ശ്യാമചന്ദ്രിക പൂരം സ്നേഹ സൌന്ദര്യ തീരം എല്ലാം നാഥനൊരുക്കി പൂന്തെന്നല്‍ വീഥികളില്‍ സിയോന്‍ ഗാനങ്ങള്‍ പാടി പനിനീര് വിരിയും പാലരുവി പാലൊളി വിതറും പൌര്‍ണമി ഭൂമികന്യക...
ഇരുളാകുമീ ധരയില്‍ പൊരുളായി വന്ന സുതനേ തിരുപാതയെന് ശരണം വിഷാദ ഗാനം പാടുമ്പോള്‍ വിമൂകവേദനയൂറുമ്പോള് ആത്മവേദന ഹൃദയതംബുരു തേങ്ങലുകളായ് ഉയരുമ്പോള്‍ തരും സാന്ത്വനം ശരണം തിരു പാതയെന്‍ ശരണം ഏകയായ്...
യാഹേ നിന്നാലയത്തിൽ യാഗാഗ്നിയെരിയുമ്പോൾ ഒരു മീവൽ പക്ഷിയെപ്പോൽ കൂടൊരുക്കാനായ് വരും കൂടാര വാതിലിൽ ഞാൻ
പ്രിയന് വാനില്‍ വന്നിടുവാന്‍ കാലമായ് നമ്മെ ചേര്‍പ്പാന്‍ തന്റെ നിത്യഭവനമതില്
ഞാനെന്നും സ്തുതിച്ചിടും നന്ദിയോടെ മല്പ്രാണനാഥനേശുവിനെ
യേശു എന്‍ സങ്കേതവും ബലവും എന്നുമെന്‍ ആശ്രയവും ആകയാല്‍ ഞാനിളകീടുകില്ല ഏതൊരു കാലത്തും